Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കവിത » ഒരു കിളി, മനുഷ്യനോട്

ഒരു കിളി, മനുഷ്യനോട്

[കൊടുംവെയിലിൽ നിന്നും രക്ഷ തേടി ഒരു ചെറു മരത്തിന്റെ തണലിലേക്ക് കിതച്ചെത്തിയ ഒരു മനുഷ്യനോട്, ആ മരത്തിന്റെ ശിഖരത്തിലുണ്ടായിരുന്ന ഒരു കിളി….]

മനുജാ, നീയവശനായ് തണൽ തേടിയെത്തുമ്പോൾ
അനുചിതമാകാമെൻ പരിദേവനം
പറയാതിരിക്കുവാൻ ആവില്ലെനിക്കു നിൻ-
മുൻ തലമുറക്കാർ തൻ ദുഷ്ചെയ്തികൾ !

ഒരുവേള നോക്കൂ നീ ചെറുമരമിതിലില്ല
ഒരു ചെറുതളിർ പോലും ശിഖരങ്ങളിൽ
പൂവില്ല, കായില്ല, പൂക്കാൻ കൊതിയില്ല
കാറ്റിലൊന്നുലയുവാൻ ആശയില്ല !

നീയും നിൻ മക്കളും മാളിക പണിയുവാൻ
അടിയോടെ പിഴുതു മരങ്ങളെല്ലാം
ഒരുവേള തായ്ത്തടി മൂത്തുവെന്നാൽ നീ,
ഈ ചെറുമരവും മുറിച്ചെടുക്കും
അത് പേടിച്ചാകാം പാവമീ ചെറുമരം
സ്വന്തം വളർച്ച, തളർച്ചയാക്കി !

പക്ഷികൾ ഞങ്ങൾക്കു ചെറുകൂടൊരുക്കുവാൻ
ഒരു ചെറുമരവും നീ ബാക്കി വയ്ക്കാ-
കണിശം, മനുജാ നിൻ അത്യാർത്തി ജീവന്റെ-
യന്ത്യം കുറിച്ചേക്കുമീ ഭൂമിയിൽ !

ഹൃത്തിൽ നിന്നുയരുന്ന കണ്ണുനീർ കൊണ്ടു ഞാൻ
മർത്ത്യാ, ശപിക്കുന്നു നിന്നെയിതാ –
“നീയും നിൻ വർഗ്ഗവും അടിയോടെ മുടിയുമീ-
ധർത്തിയിൽ ഒന്നുമേ ബാക്കി കാണാ….”

ദുരമൂത്തു നീയും നിൻ വംശവും ചെയ്തൊരാ –
കൊടിയ പാപങ്ങൾക്കൊരിരയായിതാ,
ഞാനുമെൻ കൂട്ടരും ഈ തീരം വിട്ടേതൊ
തീരം തിരഞ്ഞിന്നു പോയിടുന്നു…!

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura