സൃഷ്ടി 2015

ക്രിക്കറ്റ് – രാജേഷ് എൽ ആർ

സമയം ഉച്ച കഴിഞ്ഞു 3 മണി ആയിട്ടുണ്ടാവും. ബിനു വീടിനു പുറത്തേക്കിറങ്ങി, ഇരുണ്ടു കിടക്കുന്ന ആകാശത്തിലേക്ക് നോക്കിയിട്ട് അല്പം നിരാശയോടെ തിരിഞ്ഞു നടന്നു. “ഇന്നും കളിയ്ക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ഇത് ഒരു നശിച്ച മഴയാണല്ലോ. എന്നും കൃത്യമായിട്ട് വൈകിട്ടാകുമ്പോൾ ഒരു ഒടുക്കത്തെ മഴ””. അവൻ പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി ടിവിയിൽ സിനിമ കാണുന്നത് തുടർന്നു. കഴിഞ്ഞ ഒന്ന് രണ്ടു മണിക്കൂറിൽ, പല തവണയായി അവൻ ഇങ്ങിനെ ഇടയ്ക്കിടെ പുറത്തു പോയി നോക്കി കൊണ്ടിരിക്കുകയാണ്. വേനൽ ആവധി ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ എന്നും ...

Read More »

ബാല്യം

നിറ മഞ്ഞിൽ വഴി കീറി വന്നെത്തി ഇളവെയിൽ പൊൻ തൂവൽ വീശുമൊരു പുലർക്കാല പക്ഷി പോൽ … പാതിയോളം വിണ്ട പാട വരമ്പേറി , കുളിർ മഞ്ഞു താങ്ങുമാ തളിർ പുല്ലിൻ തലോടലിൽ , ഇളവെയിൽ ചൂടിൻ സുഖമറിഞ്ഞു നടന്നു നാം … ഇഴ വിട്ട നിക്കറും , പുസ്തക സഞ്ചിയും കയ്യിലും തോളിലും താങ്ങി നടക്കവേ .. ഇട വഴിക്കിരുവശം ഉയർന്നൊരാ മതിൽ ചാടി ആരാരും അറിയാതെ ആരാന്റെ അതിരിലെ – ചുവന്ന ചാമ്പയ്ക്കകൾ പതുങ്ങി പറിച്ചതും , പാടത്തിനരുകിലായ് കതിർ തഴുകി ...

Read More »

പ്രതീക്ഷ

വെളിച്ചമേ നിനക്കേകുവാൻ ഒരു മുഖം പോലും സ്വന്തമില്ലെനിക്കിന്നു കണ്ണുനീരിൽ നിലക്കാതൊഴുകവെ, നെരിപ്പോടിൽ സ്വയമെരിയവെ , വാക്കുകളാൽ രക്തം പൊടിയവേ, സ്വാതന്ത്ര്യമേ ,മരണമേ എൻ പ്രിയ തോഴനേ, കാത്തിരിക്കുന്നു ഞാൻ നിനക്കായ് സർവവും നല്കുന്നു ഞാൻ നിനക്കായ് എന്റെ പ്രാണനും പ്രാണന്റെ പ്രാണനും . ശലഭമായ എന്റെ കുഞ്ഞു ബാല്യത്തെ , പറവയായോരേൻ കൗമാര സ്വപ്നങ്ങളെ , ഒഴുകാൻ തുടങ്ങുന്നൊരെൻ യൗവന നിമിഷങ്ങളെ , കുന്തമുനകളാൽ നീ തകർത്ത ക്രൂര നിമിഷം… നിന്റെ കറുത്ത കരങ്ങളിൽ എന്റെ സ്വപ്നങ്ങൾ വാവിട്ടു കരഞ്ഞപ്പോൾ , നിന്റെ കണ്ണിലെ ...

Read More »

ഞങ്ങളില്ല

ഞങ്ങൾ താഴേയ്ക്ക് വളരുന്ന പടവലങ്ങകളാകാം, ഇരുളും മുമ്പ് വീടണയുന്ന പക്ഷികളാകാം, ശരീരം മുഴുവനും പൊതിഞ്ഞുകെട്ടി മൃതദേഹങ്ങളാവാം, വേദനിച്ചാലും കരയാനറിയത്ത കല്ലുകളാവാം, ഉറക്കെച്ചിരിക്കാനറിയാത്ത മൗനികളാവാം, എത്ര ആക്രമിക്കപ്പെട്ടാലും മിണ്ടാതിരിക്കുന്ന കഴുതകളാവാം, ചിറകുണ്ടായിട്ടും പറക്കാനറിയാത്ത വിഢ്ഢിപ്പറവകളാകാം. പക്ഷേ എല്ലാവരും പുറകോട്ട് നടന്നു തുടങ്ങുന്ന ഈ കാലത്ത് , ‘അരങ്ങിൽ നിന്നും അടുക്കളയിലേക്ക്’ മടങ്ങൂ എന്നാക്രോശിക്കപ്പെടുന്ന കാലത്ത് ഞങ്ങൾ മനുഷ്യസ്ത്രീകളാവാനില്ല!! വിനീത പി

Read More »

ബാല്യ കാലം

ഒറ്റക്കിരിന്നപ്പോള് ഓര്ത്തു പോയ് ഞാനെന്റെ ചെറ്റക്കുടിലിലെ ബാല്യകാലം ചുറ്റുമതിലുകള് ഇല്ലാത്തൊരാ വീട്ടിന് മുറ്റത്തിരിന്നു കളിച്ച കാലം കുറ്റിമുല്ലപ്പൂവിന് നറുമണമേറ്റുകൊണ്ട് നടുമുറ്റത്തോടിക്കളിച്ച കാലം ഉറ്റവരായുള്ള കൂട്ടരോടൊത്തിട്ടു ചുറ്റുമിരിന്നു കളിച്ച കാലം തെറ്റുകളായിരം ചെയ്തിട്ടു പിന്നെയും പെറ്റമ്മ പൊറുത്തോമനിച്ച കാലം ഇറ്റിറ്റു വീഴുന്ന കണ്ണുനീര് കാണവെ ചിറ്റമ്മമാര് വന്നെടുത്തോമനിച്ച കാലം ഉറ്റുനോക്കുന്നു ഞാനിന്നുമാ കാലം ഏറ്റം മോദമോടക്കാലമിനിയും വരാനായ് പറ്റില്ല പറ്റില്ല ഇനിയൊരു നാളുമക്കാലം മാറ്റം കൂടാതെ വീണ്ടും വരുവാനായ്….. ചിഞ്ചു തുളസീധരൻ

Read More »

മൃണ്മയം

കൃത്യമായി ഓർക്കുന്നില്ല! കൌമാരം യൌവനത്തിലേക്ക് പടരുന്നതിന് മുൻപുള്ള, ഏതോ ഒരു ദശാസന്ധിയിരിക്കണം, എനിക്ക് ചുറ്റും ഒരു മണ്പുശറ്റ് കിളിച്ചത് വിവിധാനുപാതത്തിൽ അലസത, ഉഴപ്പ്,വിമുഖത ഇത്യാദികളുടെ മിശ്രണത്തിലായിരുന്നു അതിന്റെ അങ്കുരണം വളർച്ച പക്ഷെ വിസ്മയകരമായിരുന്നു! മീശ കിളിർക്കും പോലെ അല്ലെങ്കിൽ താടി വളരും പോലെ ഒരു ജൈവികവളർച്ചയുടെ എല്ലാ സ്വാഭാവികതയുമതിനുണ്ടായിരുന്നു മുഖം നോക്കിയ കണ്ണാടികളിലൊന്നും അത് പക്ഷെ പ്രതിഫലിക്കപ്പെട്ടില്ല കണ്ണാടിക്കു പകരമായി കരുതിയ ചങ്ങാതിയിലും അറിഞ്ഞിരുന്നെങ്കിൽ …… മുളയിലെ നുള്ളാമായിരുന്നു..! എന്നു വ്യാമോഹിക്കുന്നു, സന്തപ്തയൗവ്വനം! അങ്ങനെയിരിക്കെ ഒരു നാൾ ഉഷ്ണകാറ്റടിച്ചു. അതിൽ പിന്നെ പുറ്റിനുള്ളം ഉഷ്ണമേഖലയായി ...

Read More »

അഭയാര്ഥികള്

ഇന്നെലെ ഇഴച്ചേര്ന്നിമചേര്ന്ന് , ഇരതേടിവന്നവര് കുടിയേറ്റക്കാര്. ഇന്നിവര് ഇരപാകിമുളപ്പിച്ച, മതവൃക്ഷശിഖരങ്ങളില് ജാതിതൂക്കി. മതക്കോലകെട്ടരങ്ങില് നിന്നോടിയകലുന്നവര്, ഈ ഭൂഗോളച്ചെരുവിലൊരിറ്റു ശാന്തിതന് – വെള്ളക്കീറുനോക്കിയലയുന്നവര് അഭയാര്ഥികള്. തിരയാര്ത്തിയോടണഞ്ഞിട്ട മണലില്, മുഖംചേര്ത്തടിഞ്ഞു പിടഞ്ഞീര്ന്ന ബാല്യത്തിനറിയുമോ, മതശരങ്ങളും മതഭ്രാന്തിന്ശാലകളും. കാവ് തീണ്ടി , പുഴയൂറ്റികുടിച്ച ഞാന്, കത്തുന്ന പാടവുംമറികടന്നോടി, അകലെ നില്ക്കുമാ കുന്നാര്ത്തിയോടുണ്ണാന്. മണ്പുറ്റു പുണരുമീ വീടിനുമ്മറപ്പടിയില് , ഇറ്റുവീണ തുലാമഴ ജീര്ണിച്ചോഴുകിയീ- കെട്ടിടപാടങ്ങള്ക്കിടയിലൂടെ. മരവിച്ചീര്ന്നമനമൊന്നില് മരനീറിന് പുളിപ്പേറ്റു, മതഭ്രാന്തനായി അലയുന്നു. ഇനിയാ അന്യഗ്രഹത്തിലെക്കൊരു പലായനം, അഭയാര്ഥിയായി… വിപിൻ കുമാർ കെ പി

Read More »

രക്തസാക്ഷി

കാറ്റിനെ പ്രണയിച്ച ദീപനാളം; ഒരു സന്ധ്യയില് കാറ്റിന്റെ കൈ പിടിച്ച് അത് ദൂരേക്ക് നടന്നു പോവും. ഇരുട്ട് ബാക്കിയാവും. രാവൊന്നുറങ്ങിയുണരുമ്പോള്, വെളിച്ചം പരക്കുമ്പോള്, ലോകം എല്ലാം മറക്കും. കാറ്റ് പിന്നെയും ഇലച്ചാര്ത്തിനെ ചിരിപ്പിച്ചുകൊണ്ട് കടന്നു പോവും… രാഹുൽ ബ്ലാത്തൂർ

Read More »

എവിടേയ്ക്കെന്നറിയാതെ – നീതു ആർ

മുംബൈ നഗരത്തിൽ ഒൻപതു വർഷങ്ങളായി ശാരദ എത്തിയിട്ട്.പക്ഷേ മകൻറെ അപ്പാർട്ട്മെന്റ് മാത്രമാണ് അവരുടെ ലോകം.കൊച്ചുമക്കളെ ഒൻപതു വർഷക്കാലം പരിപാലിക്കുന്നതിനാണ് താൻ ഇവിടേയ്ക്ക് വരുന്നത് എന്നറിയില്ലായിരുന്നു.ഹരിപ്പാടാണ് ശാരദയുടെ തറവാട്.മകൻ രവിശങ്കർ മുംബൈയിൽ ഒരു പ്രമുഖ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥൻ.മരുമകൾ ഇന്ദു പ്രശസ്തയായ ഒരു ഡോക്ടറും.രണ്ടാൾക്കും അവരുടെ കുഞ്ഞുങ്ങൾക്കായി സമയം തെല്ലുമില്ല.ഏക മകൻറെ ആവശ്യം അമ്മ നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു.തറവാട് വിട്ടു മുംബൈ നഗരത്തിലേയ്ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാൻ അമ്മ വരണം എന്നതായിരുന്നു ആവശ്യം .എങ്കിലും ഒൻപതു വർഷക്കാലം കൊച്ചുമക്കളെ ഓമനിച്ചു വളർത്തുന്നതിനിടയിൽ ഇത് തന്റെ മകന്റെയും മരുമകളുടെയും ...

Read More »

പാലപ്പൂപ്പൻ – ജിറ്റി ജോസഫ്

മുഖത്ത് പ്രസന്നമയൊരു ചിരിയോടെ അയാള് പടി കടന്നു വന്നു. കൈയിലിരുന്ന പാത്രത്തില്നിന്ന് വരാന്തയില് വച്ചിരുന്ന പാത്രത്തിലേക്ക് പാല് നിറക്കുന്നത് നോക്കി നിന്ന എന്റെ മോനോടായി പറഞ്ഞു “ എല്ലാ കുട്ടികളും എന്നെ പാലപ്പൂപ്പന് എന്നാ വിളിക്കുന്നേ. മോണും അങ്ങനെ വിളിച്ചോളൂ”. പിന്നീടൊരിക്കലും ആ മനുഷ്യന്റെ പേരു ചോദിക്കണം എന്നു എനിക്കും തോന്നിയില്ല. പതുക്കെ പതുക്കെ പാലപ്പൂപ്പനും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. എഴുപതുകളുടെ വാര്ധക്യത്തിലും മൂന്നു നാലു പശുക്കളെ നോക്കുന്ന ബുദ്ധിമുട്ടും, വയ്യാത്ത ഭാര്യയും എല്ലാം ഞങ്ങളുടെ സംസാരത്തില് പലപ്പോഴായി കടന്നുവന്നു.അതിനൊന്നും ഒരു ആവലാതിയുടെ ഭാവം ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura